ദുഃഖവും വിഷാദവും

ദുഃഖം, വിഷാദരോഗം എന്നിവയുടെ ഘട്ടത്തിലുള്ള പ്രാര്‍ഥന

اللّهُـمَّ إِنِّي عَبْـدُكَ ابْنُ
عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ
فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ
أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ
اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ
رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي

: (الألباني في صحيح الترغيب والترحيب:١٨٢٢، وفي
السلسلة الصحيحة:٣٣٧/١ الباب:١٩٩ وأحمد:٣٧١٢)

“അല്ലാഹുമ്മ ഇന്നീ അബ്ദുക, ബ്നു അബ്ദിക, ബ്നു അമതിക, നാസ്വിയതീ ബി യദിക, മാള്വിന്‍ ഫിയ്യ ഹുക്മുക, അദ്’ലുന്‍ ഫിയ്യ ഖളാഉക, അസ്അലുക ബി കുല്ലി-സ്മിന്‍ ഹുവ ലക, സമ്മയ്തു ബിഹി നഫ്സക, അൗ അന്‍സല്‍തഹു ഫീ കിതാബിക, അൗ അല്ലംതഹു അഹദന്‍ മിന്‍ ഖല്‍കിക, അവിസ്തഅ്ഥര്‍ത ബിഹി ഫീ ഇല്‍മില്‍ ഗയ്ബ ഇന്‍ദക, അന്‍ തജ്അലല്‍ ഖുര്‍ആന റബീഅ   ഖല്‍ബീ, വ നൂറ സ്വദ്റീ, വ ജലാഅ ഹുസ്നീ, വ ദഹാബ ഹമ്മീ”

“അല്ലാഹുവേ! ഞാന്‍
നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമയുടെ
പുത്രനും, നിന്‍റെ അടിമസ്ത്രീയുടെ മകനുമാണ്.
എന്‍റെ മൂര്‍ദ്ദാവ് (കടിഞ്ഞാണ്‍) നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പിലാക്കുന്നു.
നിന്‍റെ വിധി (ഖളാഅ്) എന്നില്‍ നീതിയാകുന്നു.

നീ നിനക്ക് നിശ്ചയിച്ചതും,
നിന്‍റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും,
നിന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും,
നിന്‍റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില്‍
നീ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള മുഴുവന്‍ പേരുകളേയും കൊണ്ട് ഞാന്‍ ചോദിക്കുന്നു:

‘ഖുര്‍ആന്‍ എന്‍റെ
ഹൃദയത്തിന് ചൈതന്യവും വസന്തവും, എന്‍റെ നെഞ്ചിന് നേര്‍മാര്‍ഗ
പ്രകാശവും (ഇസ്‌ലാമികതയും), എന്‍റെ ദുഃഖത്തിന്
വിടയും, എന്‍റെ ചിന്താകുലതയും വിഷാദരോഗവും
നീക്കുന്നതുമാക്കി തീര്‍ക്കേണമേ.”

اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ
الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ
الـدَّيْنِ وغَلَبَـةِ الرِّجال

: (البخاري :٢٣٦٣)

“അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി, വല്‍ ഹദനി, വല്‍ അജ്ദി, വല്‍ കസലി, വല്‍ ബുഖ് ലി, വല്‍ ജുബ്നി, വ ള്വലഇ-ദ്ദയ്നി, വ ഗ്വലബതി-ര്‍റിജാലി.”

“അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്‌പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured