പ്രാരംഭപ്രാര്‍ഥന

നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

اللهُمَّ بَاعِدْ بَيْنِي وَبَيْنَ
خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ ، اَللهُمَّ
نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ ،
اَللهُمَّ اغْسِلْنِي مِنَ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ .

:(البخاري:٧٤٤ ومسلم:٥٩٨)

“അല്ലാഹുമ്മ ബാഇദ് ബയ്നീ വബയ്ന
ഖത്വായായ കമാ ബാഅദ്ത ബയ്നല്‍ മശ്’രിഖി വല്‍-മഗ്’രിബി, അല്ലാഹുമ്മ നഖിനീ
മിന്‍ ഖത്വായായ കമാ യുനഖ ഥൌബുല്‍ അബ്’യളു മിന-ദ്ദനസി, അല്ലാഹുമ്മ-ഗ്സില്‍നീ മിന്‍ ഖത്വായായ ബി-സ്സല്‍ജി
വല്‍-മാഇ വല്‍-ബറദ്”

“അല്ലാഹുവേ! കിഴക്കിനെയും പടിഞ്ഞാറിനെയും
നീ അകറ്റിയതുപോലെ എന്നെയും എന്‍റെ പാപങ്ങളെയും നീ അകറ്റേണമേ. അല്ലാഹുവേ! വെള്ളവസ്ത്രം
അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എന്നെ എന്‍റെ പാപങ്ങളില്‍ നിന്ന്  നീ ശുദ്ധിയാക്കേണമേ. അല്ലാഹുവേ! ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട്
എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധിയാക്കേണമേ.”

سُبْحَانَكَ اللهُمَّ وَبِحَمْدِكَ
وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ

(صححه الألباني في سنن الترمذي:٢٤٣ وفي
سنن ابن ماجة:٨٠٦)

“സുബ്ഹാനക-ല്ലാഹുമ്മ വ-ബി-ഹംദിക, വതബാറക-സ്മുക, വ തആലാ ജദ്ദുക, വ-ലാ-ഇലാഹ ഗയ്റുക”

“അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍!
നിനക്കാകുന്നു എല്ലാ സ്തുതിയും നന്ദിയും. നിന്‍റെ നാമം എല്ലാ അനുഗ്രഹങ്ങളുമുള്‍ക്കൊള്ളുന്നതും, നിന്‍റെ സ്ഥാനം പരമോന്നതവുമാകുന്നു. ആരാധനക്കര്‍ഹനായ
യഥാര്‍ത്ഥ ദൈവം നീയല്ലാതെ മറ്റാരുമില്ല.”

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ
السَّمَوَاتِ وَالأَرْضِ حَنِيفاً وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي
، وَنُسْكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ
لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ . اَللّهُمَّ أَنْتَ
الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ . أَنْتَ رَبِّي وَأَنَا عَبْدُكَ ، ظَلَمْتُ
نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ
يَغْفِرُ الذُّنُوبُ إِلاَّ أَنْتَ . 
وَاهْدِنِي لأَحْسَنِ الْأَخْلاَقِ لاَ يَهْدِي لأَحْسَنِهَا إِلاَّ أَنْتَ
، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلاَّ أَنْتَ
لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ .  وَالشَّرُّ لَيْسَ إِلَيْكَ أَنَا بِكَ
وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ.

: (مسلم:٧٧١)

” വജ്ജഹ്തു വജ്ഹിയ ലില്ലദീ ഫത്വറ-സ്സമാവാത്തി വല്‍-അര്‍ള ഹനീഫന്‍ വമാ അന-മിനല്‍-മുശ് രികീന്‍. ഇന്ന സ്വലാത്തീ, വ-നുസുകീ, വ-മഹ്’യായ, വ-മമാത്തീ ലില്ലാഹി റബ്ബില്‍-ആലമീന്‍. ലാ ശരീക-ലഹു വ-ബി-ദാലിക ഉമിര്‍ത്തു വ അന-മിനല്‍-മുസ്ലിമീന്‍. അല്ലാഹുമ്മ അന്‍ത-ല്‍-മലികു ലാ-ഇലാഹ-ഇല്ലാ അന്‍ത, അന്‍ത റബ്ബീ വ-അനാ അബ്ദുക, ള്വലംത്തു നഫ്സീ വ-അ്തറഫ്ത്തു ബി-ദന്‍ബീ ഫ-ഗ്ഫിര്‍ലീ ദുനൂബീ ജമീഅന്‍, ഇന്നഹു ലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത, വ-ഹ്ദിനീ ലി-അഹ്സനില്‍ അഖ്’ലാഖി, ലാ യഹ്ദീ ലി-അഹ്സനിഹാ ഇല്ലാ അന്‍ത, വ-സ്’രിഫ് അ’ന്നീ സയ്യിഅഹാ, ലാ യസ്’രിഫു അ’ന്നീ സയ്യിഅഹാ ഇല്ലാ അന്‍ത, ലബ്ബക്ക വ സഅ്ദയ്ക, വല്‍-ഖൈറു കുല്ലുഹു ബി-യദയ്ക, വ-ശ്‍ശര്‍റു ലയ്സ ഇലയ്ക, അനാ-ബിക വ-ഇലയ്ക, തബാറക്ത വ-തആലയ്ത , അസ്തഗ്ഫിറുക വ അതൂബു ഇലയ്ക ”

“ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌
(അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ
ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍. നിശ്ചയം, എന്റെ നമസ്കാരവും
ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് (തന്റെ
കൂടെ ആരാധിക്കപ്പെടുവാനോ മറ്റോ ഒന്നിലും) പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്.
ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന് കീഴടങ്ങിയവരില്‍) പെട്ടവനാണ്.

അല്ലാഹുവേ! പരമാധികാരമുള്ളവന്‍
നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന്‍ ഞാന്‍ സാക്ഷ്യം
വഹിക്കുന്നു. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്. ഞാന്‍ (പാപം ചെയ്ത്) എന്നോട്
തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ
മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ
പാപങ്ങള്‍ പൊറുക്കുന്നില്ല.

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക്
എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍
നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ
അല്ലാതെ മറ്റാരുമില്ല.

(അല്ലാഹുവേ!) നിന്റെ വിളിക്ക്
ഞാനുത്തരം ചെയ്യുകയും, ഞാന്‍ സന്തോഷപൂര്‍വ്വം
നിന്നെ സേവിക്കുകയും ചെയ്യുന്നു.

(അല്ലാഹുവേ!) നന്മ മുഴുവനും
നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്)
നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്.

(അല്ലാഹുവേ!) നീ എല്ലാ അനുഗ്രഹങ്ങളുടെയും
നാഥനും പരമോന്നതനുമാകുന്നു!

(അല്ലാഹുവേ!) ഞാന്‍ നിന്നോട്
പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗ‍ത്തിലേക്ക്
ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.”

اَللهُمَّ رَبَّ جِبْرَائِيلَ ،
وَمِيكَائِيلَ ، وَإِسْرَافِيلَ فَاطِرَ السَّمَواتِ وَالأَرْضِ . عَالِمَ
الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ
يَخْتَلِفُونَ . اهْدِنِي لِمَا اخْتَلَفَ فِيهِ مِنَ الْحَقِّ بِإذْنِكَ إِنَّكَ
تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ
.

: (مسلم:٧٧٠)

” അല്ലാഹുമ്മ റബ്ബ ജിബ്റാഈല
വ മീഖാഈല വ ഇസ്റാഫീല , ഫാത്വിറ-സ്സമാവാത്തി
വല്‍ അര്‍ള, ആ’ലിമല്‍ ഗയ്ബി വ-ശ്ശഹാദതി , അന്‍ത തഹ്കുമു ബയ്ന ഇബാദിക ഫീ-മാ കാനൂ ഫീഹി യഖ്തലിഫൂന്‍, ഇഹ്ദിനീ ലി-മാ-ഖ്തുലിഫ ഫീഹി മിന-ല്‍ ഹഖ്ഖി ബി-ഇദ്നിക, ഇന്നക തഹ്ദീ മന്‍ തശാഉ ഇലാ സ്വിറാത്വിന്‍-മുസ്തഖ്വീം”

“ജിബ്രീല്‍, മീക്കായീല്‍, ഇസ്റാഫീല്‍ എന്നിവരുടെ
റബ്ബും; ആകാശങ്ങളുടെയും ഭൂമിയുടേയും സൃഷ്ടാവും; ദൃശ്യമായതും മറഞ്ഞിരിക്കുന്നതും അറിയുന്നവനുമായ
അല്ലാഹുവേ! നിന്റെ അടിമകളുടെയിടയില്‍ ഭിന്നിപ്പുള്ള കാര്യത്തില്‍ വിധിക്കുന്നവന്‍ നീയാണ്.
ഭിന്നിച്ചിട്ടുള്ളതില്‍ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ! നിശ്ചയമായും
നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗത്തിലേക്ക് നീ നയിക്കുന്നു.”

اللّهُـمَّ لَكَ الْحَمْدُ أَنْتَ
نـورُ السَّمـواتِ وَالأَرْضِ وَمَنْ فيـهِن ، وَلَكَ الْحَمْدُ أَنْتَ قَـيِّمُ
السَّـمواتِ وَالأَرْضِ وَمَنْ فيـهِن ، [وَلَكَ الْحَمْدُ أَنْتَ رَبُّ
السَّـمواتِ وَالأَرْضِ وَمَنْ فيـهِن] [وَلَكَ الْحَمْدُ لَكَ مُلْـكُ
السَّـمواتِ وَالأَرْضِ وَمَنْ فيـهِن] [وَلَكَ الْحَمْدُ أَنْتَ مَلِـكُ
السَّـمواتِ وَالأَرْضِ ] [وَلَكَ الْحَمْدُ] [أَنْتَ الْحَـقّ وَوَعْـدُكَ
الْحَـق ، وَقَوْلُـكَ الْحَـق ، وَلِقـاؤُكَ الْحَـق ، وَالْجَـنَّةُحَـق ،
وَالنّـارُ حَـق ، وَالنَّبِـيّونَ حَـق ، وَمـحَمَّدٌ حَـق ، وَالسّـاعَةُحَـق]
[اللّهُـمَّ لَكَ أَسْلَمت ، وَعَلَـيْكَ تَوَكَّلْـت ، وَبِكَ آمَنْـت ، وَإِلَـيْكَ
أَنَبْـت ، وَبِـكَ خاصَمْت ، وَإِلَـيْكَ حاكَمْـت . فاغْفِـرْ لي مـا قَدَّمْتُ
، وَما أَخَّـرْت ، وَما أَسْـرَرْت ، وَما أَعْلَـنْت ] [أَنْتَ المُقَـدِّمُ
وَأَنْتَ المُـؤَخِّر ، لا إِاـهَ إِلاّ أَنْـت] [أَنْـتَ إِلـهي لا إِاـهَ إِلاّ
أَنْـت

:(البخاري:٧٤٩٩ ومسلم:٧٦٩)

“അല്ലാഹുമ്മ ലക-ല്‍-ഹംദ, അന്‍ത നൂറു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന.
വ ലക-ല്‍-ഹംദു, അന്‍ത ഖയ്യിമു-സ്സമാവാത്തി
വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത റബ്ബു-സ്സമാവാത്തി
വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, ലക മുല്‍കു-സ്സമാവാത്തി
വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത മലികു-സ്സമാവാത്തി
വല്‍ അര്‍ളി. വ ലക-ല്‍-ഹംദു. അന്‍ത-ല്‍-ഹഖ്ഖു, വ വഅ്ദുകല്‍ ഹഖ്ഖു, വ ഖൌലുകല്‍ ഹഖ്ഖു, വ ലിഖാഉകല്‍ ഹഖ്ഖു, വല്‍ ജന്നത്തു ഹഖ്ഖു, വന്നാറു ഹഖ്ഖു, വ-ന്നബിയ്യൂന ഹഖ്ഖു, വ മുഹമ്മദുന്‍(സ) ഹഖ്ഖു, വ-സ്സാഅത്തു 
ഹഖ്ഖു. അല്ലാഹുമ്മ ലക അസ്‌ലംതു, വ അലയ്ക തവക്കല്‍തു, വ-ബിക ആമന്‍തു, വ-ഇലയ്ക അനബ്തു, വ-ബിക ഹ്ഹാസ്വംതു, വ ഇലയ്ക ഹാകംതു. ഫ-അ്ഫിര്‍ലീ മാ ഖദ്ദംതു, വ മാ അഹ്ഹര്‍തു, വ മാ അസ്റര്‍തു, വ മാ അഅ്’ലന്‍തു. അന്‍ത-ല്‍-മുഖദ്ദിമു
വ അന്‍ത-ല്‍-മുഅഹ്ഹിറു, ലാ ഇലാഹ ഇല്ലാ അന്‍ത
, അന്‍ത ഇലാഹീ ലാ ഇലാഹ ഇല്ലാ അന്‍ത”

അല്ലാഹുവേ! എല്ലാ
സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശം (നേര്‍മാര്‍ഗം
നല്കുന്നവന്‍, നീതിമാന്‍..)

അല്ലാഹുവേ! എല്ലാ
സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും
ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും നിയന്ത്രകന്‍.

അല്ലാഹുവേ! എല്ലാ
സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും
റബ്ബ് (സൃഷ്ടാവ്‌, സംരക്ഷകന്‍, രക്ഷിതാവ്‌…)

അല്ലാഹുവേ! എല്ലാ
സ്തുതിയും നന്ദിയും നിനക്കാണ്, നീയാണ് അല്‍-ഹഖ്
(സത്യവാന്‍, യഥാര്‍ത്ഥം); നിന്റെ വാഗ്ദാനവും ഹഖ് (സത്യം, യഥാര്‍ത്ഥം) ആണ്; നിന്റെ വചനവും, നിന്നെ (പരലോകത്ത്‌ വിചാരണയില്‍) കണ്ടുമുട്ടലും
സത്യമാണ്; സ്വര്‍ഗ്ഗവും നരകവും സത്യമാണ്; (പ്രബോധന ദൗത്യത്തിനായി നീ മുമ്പ് ഇറക്കിയ) പ്രവാചകന്മാരും
സത്യമാണ്. (ശേഷം വന്ന അന്ത്യപ്രവാചകനായ) മുഹമ്മദും(സ) സത്യമാണ്; പരലോകവിചാരണയും സത്യമാണ്. അല്ലാഹുവേ! നിനക്ക് ഞാന്‍
കീഴ്പ്പെട്ടിരിക്കുന്നു; നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു; നിന്റെ മേല്‍ ഞാന്‍ (എല്ലാ രക്ഷയും തേടി) വിശ്വസിച്ചു
ഭരമേല്‍പ്പിച്ചിരിക്കുന്നു; നിന്റെ മാര്‍ഗത്തിലേക്ക്
ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു; നിന്റെ പേരില്‍ ഞാന്‍
വാദിക്കുന്നു; നിന്നില്‍ നിന്ന് ഞാന്‍ നീതിനിര്‍വ്വഹണം
തേടുന്നു; എന്നില്‍നിന്ന് വന്നുപോയ തെറ്റുകളും
എന്നില്‍നിന്ന് വരാനിരിക്കുന്ന തെറ്റുകളും ഞാന്‍ രഹസ്യമായി ചെയ്ത തെറ്റുകളും ഞാന്‍
പരസ്യമായി ചെയ്ത തെറ്റുകളും നീ എനിക്ക് പൊറുത്ത് തരേണമേ. (കാര്യങ്ങളെ) മുന്തിക്കുന്നവനും
പിന്തിക്കുന്നവനും നീയാണ്. യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല.  നീയാണ് എന്റെ ആരാധ്യന്‍ (നിന്നെയാണ് ഞാന്‍ ആരാധിക്കുന്നത്), യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured