ഈ സൈറ്റിനെ പിന്തുടരൂ..

kerala
പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കും: മന്ത്രി കുഞ്ഞാലിക്കുട്ടി
വെള്ളി, 24 മെയ് 2013 04:28

തിരുവനന്തപുരം :വഖഫുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പലിശ രഹിത വായ്പാ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനായി പലിശരഹിത ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാറിന്റെ മൂന്നാം വര്‍ഷത്തെ പദ്ധതികള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വഖഫ് വസ്തുക്കളുടെ പരിപാലനം, കൈകാര്യം, മേല്‍നോട്ടം എന്നിവ കാര്യക്ഷമമാകണമെങ്കില്‍ വഖഫിന്റെ പ്രവര്‍ത്തനം ഫലപ്രദവും കുറ്റമറ്റതുമാകണം.
ഇതിനായി കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡിവിഷണല്‍ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് ഓഫീസ് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

 
തളങ്കര മാലിക് ദീനാര്‍ മസ്ജിദ് 1412ാം വാര്‍ഷികം ഇന്ന്
വ്യാഴം, 23 മെയ് 2013 04:15

തളങ്കര (കാസര്‍കോഡ്): ഇസ്‌ലാമിന്റെ സന്ദേശവുമായി കേരളക്കരയിലെത്തിയ ഹസ്രത്ത് മാലിക് ദീനാര്‍ നിര്‍മിച്ച തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1412ാം വാര്‍ഷികം ഇന്ന് രാത്രി നടക്കും.  ഹിജ്‌റ വര്‍ഷം 22 റജബ് 13 (എ.ഡി. 642)ലാണ് ചരിത്രപ്രസിദ്ധമായ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് നിര്‍മിച്ചതെന്ന് മസ്ജിദിന്റെ അകത്തെ കട്ടിലപ്പടിയില്‍ കൊത്തിവയ്ക്കപ്പെട്ട രേഖയില്‍ കാണുന്നു.
രണ്ടാം ഖലീഫയായ ഉമര്‍ ഫാറൂഖിന്റെ ഭരണകാലത്താണ് ഹസ്രത്ത് മാലിക് ദീനാറും 22 അനുയായികളും ഇസ്‌ലാമിക പ്രബോധനവുമായി കേരളത്തിലെത്തിയത്. മാലിക് ദീനാര്‍ സംഘത്തില്‍പ്പെട്ട ശറഫ് ഇബ്‌നു മാലിക്, മാലിക് ഇബ്‌നു മാലിക് തുടങ്ങിയ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മാലിക് ദീനാര്‍ മസ്ജിദിന്റെ ആദ്യ ഖാസിയായി മാലിക് ഇബ്‌നു മുഹമ്മദ് നിയമിതനായതായും രേഖകളില്‍ കാണുന്നുണ്ട്. കൊടുങ്ങല്ലൂരിലാണ് ആദ്യമായി ഇവര്‍ പായക്കപ്പലിറങ്ങിയത്. കേരളത്തില്‍ പത്തോളം പള്ളികള്‍ മാലിക് ദീനാറും സംഘവും നിര്‍മിച്ചിട്ടുണ്ട്. മംഗലാപുരത്തിനടുത്ത ബാക്കൂര്‍, ധര്‍മടം, ഇച്ചിലങ്കോട്, ശ്രീകണ്ഠാപുരം, കൊയിലാണ്ടി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റു മസ്ജിദുകളുള്ളത്.
മാലിക് ദീനാര്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന ഹബീബ് ഇബ്‌നു മാലിക് ദീനാര്‍ ബന്തിയോട് ജങ്ഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള ഇച്ചിലങ്കോട് എന്ന സ്ഥലത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.

 
മലയാളി പത്രപ്രവര്‍ത്തകന്‍ ഹംസ ആലുങ്ങലിന് ദേശീയ മാധ്യമ അവാര്‍ഡ്
ബുധന്‍, 22 മെയ് 2013 04:03

ചെന്നൈ: സ്‌കിസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷനും പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നല്‍കുന്ന 2012ലെ ദേശീയ മാധ്യമ അവാര്‍ഡിന് സിറാജ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ അര്‍ഹനായി. 2012 ഡിസംബര്‍ 25 മുതല്‍ സിറാജില്‍ പ്രസിദ്ധീകരിച്ച 'മാനസികാരോഗ്യ കേന്ദ്രങ്ങളല്ല, മനോരോഗ കേന്ദ്രങ്ങള്‍' എന്ന അന്വേഷണ പരമ്പരയാണ് പ്രാദേശിക ഭാഷാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ പൗത്രനും പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയില്‍ നിന്നും ഹംസ ഏറ്റുവാങ്ങി.

 
പൊതുരംഗത്തിറങ്ങുന്ന മുസ്‌ലിംകളെ വേട്ടയാടുന്നു: സല്‍മാ യഅ്കൂബ്
തിങ്കള്‍, 20 മെയ് 2013 05:16

കോഴിക്കോട്: രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന മുസ്‌ലിംകളെ പാശ്ചാത്യരാഷ്ട്രങ്ങളും മാധ്യമങ്ങളും ഇസ്‌ലാമോഫോബിയയുടെ പേരില്‍ വേട്ടയാടുകയാണെന്ന് ബ്രിട്ടനിലെ റെസ്‌പെക്റ്റഡ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ സല്‍മാ യാക്കൂബ്. കോഴിക്കോട് കടപ്പുറത്ത് സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇസ്്‌ലാമില്‍നിന്നും ഖുര്‍ആനില്‍നിന്നും വിമോചനപ്പോരാട്ടങ്ങള്‍ക്ക് പ്രചോദനം ഉള്‍ക്കൊള്ളുന്നവരെയാണ് ഇപ്രകാരം

 
കേരളാ കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ശനി, 18 മെയ് 2013 04:37

ജിദ്ദ: എഴുത്തുകാരികള്‍ക്കായി കേരളാ കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ് റുബീന നിവാസ് (സൗദി അറേബ്യ) രചിച്ച 'ബ്രേക്കിങ് ന്യുസ'് എന്ന കഥയ്ക്ക് ലഭിച്ചു. മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി പ്രസിദ്ധീകൃതമായ കഥയാണ് അവാര്‍ഡിന് പരിഗണിച്ചത്. 10000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും

 
കൂടുതല്‍ ലേഖനങ്ങള്‍ .....
<< തുടക്കം < പ്രിവ്യു 1 2 3 4 5 6 7 8 9 10 അടുത്തത് > അവസാനം >>

പേജ് 5 ൽ 70
Scroll to Top